Monday, January 16, 2017

Malayalam Long Poem 009. Kaalam Jaalaka Vaathilil. Full Book. P.S.Remesh Chandran





കാലം ജാലക വാതിലിലു്: മലയാളം കവിത Kaalam Jaalaka Vaathilil Malayalam Poem
Kindle eBook. LIVE. Published on April 28, 2018.
ASIN: B07CQNLHYR. Length: 47 pages.
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00
https://www.amazon.com/dp/B07CQNLHYR

If you are an international reader, you can read this poem here. You needn't have installed ISM fonts in your computer.

ML 009

കാലം ജാലക വാതിലിലു്

പി. എസ്സു്. രമേശു് ചന്ദ്ര൯

 

ഒന്നു്

നീലജലത്തിന്നനന്തവിസു്തൃതി-
യിലു്നൂറ്റാണു്ടുകളായു്,
ജീവ൯റ്റെയുളു്ത്തുടിപ്പുകളു് കതിരി-
ട്ടുണരുംകണികകളായു്,

ഒഴുകിയ സൂക്ഷു്മശരീരിണികളു് ചേ൪-
ന്നൊരുമിച്ചൊന്നായി;
മനുഷ്യനെത്ര മനോഹര,നെങ്കിലു-
മെഴുതാനില്ലൊന്നും.

എ൯റ്റെനാടി൯ പുഴയുംപൂക്കളു-
മുത്സവരാത്രികളും,
നിശബ്ദമാകും വനമദ്ധ്യത്തിലെ
നീലക്കുയിലുകളും,

വിയ൪പ്പുതുള്ളിയിലു് മഴവില്ലെഴുതും
ഗ്രാമപ്പുഞു്ചിരിയും,
വിശുദ്ധ,മെത്ര വിമോഹന,മെങ്കിലു-
മെഴുതാനില്ലൊന്നും!

രണു്ടു്

നിങ്ങളു്പൊയു്മുഖമൂരുക, തെരുവുക-
ളുറക്കമുണരുന്നു;
നിങ്ങളു്കണ്ണുകളു്കഴുകുക, പുലരി-
ത്തുടുപ്പുമായുന്നു.

ഞങ്ങളു്പണിയും വയലേലകളുടെ
വസന്തരാത്രികളിലു്,
ചാട്ടവാറുകളു്ചീറ്റിയ ചോര-
ച്ചുകപ്പുപടരുന്നു.

ഞങ്ങളുറങ്ങും മണു്കുടിലുകളുടെ
മന്ദഹാസത്തിലു്,
കരഞ്ഞുവറ്റിയ കണ്ണി൯കാളിമ
തുള്ളിത്തൂവുന്നു.

നിങ്ങളു്പാദുകമൂരുക, തെരുവുകളു്
തീപ്പൊരിതുപ്പുന്നു;
അച്ഛസു്ഫടികജലാശയമ,ല്ലിതു
വിസു്തൃതമരുഭൂമി.

മൂന്നു്

ഓണപ്പുടവകളു് നമ്മുടെയോമന
ചൂടിയകാലംപോയു്,
തിരുവാതിരയൂഞ്ഞാലുമറഞ്ഞൂ
കഴുകുമരങ്ങളു്ക്കായു്.

നമ്മുടെചുക്കാനൊടിഞ്ഞു, കാലു്ക്കലെ
മണ്ണുംമറയുന്നു;
നമ്മുടെചുറ്റും നിരന്നുതോക്കുകളു്
തീമഴചൊരിയുന്നു.

ചുമലിലു്ത്തൂങ്ങിയകിഴവ൯ കൈയ്യുകളു്
ചങ്ങലയാക്കുന്നു;
കാണാതൊന്നും ചൊല്ലാതാരാ-
ണൊഴുകിനടക്കുന്നൂ?

ചുറ്റുംചിതയിലെയെരിയുംതീയിലു്
സത്യംനിങ്ങളു്കണ്ടു,
നിങ്ങളുറങ്ങിയുണ൪ന്നതുപോലൊരു
കനവായന്നുംകരുതി.

ഓ൪ക്കുക,നിത്യം കനവി൯ചിറകിലു്
ഒഴുകിനടന്നതുനിങ്ങളു്;
പിന്നിടുമോരോസീമകളുംനീ
കാലംനിശ്ചലമാകിലു്.

പണു്ടൊരുവൃദ്ധനഹങ്കാരത്താലു്
യാങ്കികളോടൊരു ചോദ്യം:
"നലു്കാമോയീ മണ്ണിനെമുഴുവ൯,
രൊക്കംകാശിനുമാത്രം?"

ഇന്നാവൃദ്ധനു സന്തോഷിക്കാം,
കുഞ്ഞുകിടാങ്ങളിലൂടെ
വാങ്ങിയതി൯ഡൃയെമാത്രവുമ,ല്ലൊരു
സംസു്ക്കാരത്തെത്തന്നെ.

നിത്യവുമിത്തിരിമത്തുപക൪ന്നാലു്
പോരുംഗാന്ധിജികൂടെ,
പിന്നാണോനട്ടെല്ലുതക൪ന്നെരി-
തീയിലു്പ്പിടയുംജനത?

അച്ഛ൯ ചെങ്കോലു്താഴേയു്ക്കിട്ടാ-
ലോടിയെടുക്കുംമകളും,
മകളുടെചെങ്കോലു് താനെയൊടിഞ്ഞാ-
ലവളെത്താങ്ങുംമകനും!

പ്രകൃതിയൊരലു്പം പ്രതികാരത്തി൯
ദാഹംതീ൪ത്തന്നേരം,
ഒഴുകിനടന്നതു നിങ്ങളു്മാത്രം
ചിന്തകളു്ചിറകുകളാക്കി.

തട്ടിത്തഴുകാ൯വന്നകരങ്ങളിലു്
മുത്തംനലു്കീനിങ്ങളു്,
ചുംബനമേകിയചുണു്ടുകളെല്ലാം
താഴിട്ടന്നവ൪പൂട്ടി.

ആ൪ത്തുചിരിച്ചൊരുനാവുകളെല്ലാ-
മരിയാനാജ്ഞകളു്നലു്കി,
കണു്ടുകരഞ്ഞൊരുകണ്ണുകളൊന്നും
കണു്ടീലിനിയൊരുതിങ്കളു്.

നാലു്


ചുള്ളിയൊടിക്കാ൯പോയവ൪ തിരികെ-
പ്പോരുന്നില്ലല്ലോ,
-പൊന്തക്കാട്ടിലവരുടെദേഹം
കഴുക൯കൊത്തുന്നു.

കാട്ടുകിഴങ്ങിനുപോയവരെവിടേ
കാണുന്നില്ലല്ലോ,
-കാടിന്നുള്ളിലു്ക്കലാപകാരികളു്
യോഗംചേ൪ന്നത്രെ!

കുടിലിലു്ക്കുഞ്ഞിനെയാക്കിപ്പോയവ൪
തിരിച്ചുചെന്നപ്പോളു്
കുടിലുകളു്കത്തു,ന്നവിടൊരു നീന്തലു്-
ക്കുളംവരുന്നത്രെ!

നാലുംകൂടിയകവലയിലാരോ
ചുവരുകളെഴുതുന്നു,
കുട്ടികളു്തെരുവിലു്പ്പാടിനടക്കു-
ന്നവരുടെസൂക്തങ്ങളു്.

മുഷ്ടിചുരുട്ടിവിളിക്കുന്നാരോ
മുദ്രാവാക്യങ്ങളു്,
വെടിയുടെയൊച്ചകളുയരു,ന്നാരോ
ചുമച്ചുതുപ്പുന്നു.

വിളക്കുറങ്ങിയവീട്ടിന്നുള്ളിലു്
നെടുവീ൪പ്പുയരുന്നു,
വിശന്നുവീണുതള൪ന്നുമയങ്ങു-
ന്നരുമക്കുഞ്ഞുങ്ങളു്.

ഓരോകുടിലിനുമോരോകഴുമര-
മുയ൪ന്നുനമ്മളു്ക്കായു്,
ഓരോകഴുവിലുമുലു്ക്കകളാകു-
ന്നോരോനക്ഷത്രം!

'കക്കയ'മീവ൯കരയുടെ മിഴിനീ൪-
പ്പുഴയിലെയൊരുകുഞ്ഞോളം;
കാലംനിശ്ചലമാകില്ലിനിയൊരു
കാലംപിന്നെവരില്ല.

അഞു്ചു്

ഞങ്ങടെയോ൪മ്മകളു് നന്നാണെങ്കിലു്
ഓ൪ക്കുന്നുണു്ടൊരു ഗാനം,
സിന്ധുവിലു് ഗംഗയിലു് യമുനയിലിന്നുമ-
തലകളു്പാടുന്നു:

"ഞങ്ങളുമില്ലാ നിങ്ങളുമില്ലാ
നമ്മളു്- നമ്മളു്മാത്രം,
നമ്മുടെതല്ലോ ഭാരത;മൊഴുകും
കണ്ണീരൊപ്പുക നിങ്ങളു്."

പാതിമറഞ്ഞൊരു പാവംദേഹം
പാടിമറഞ്ഞാഗാനം,
കാലത്തി൯തേ൪ നീങ്ങിടുമൊച്ചയി-
ലാണു്ടുകിടന്നാഗാനം.

ഒക്ടോബറുകളു് വരുമ്പോളു്മാത്രം
നിങ്ങളതോ൪ക്കുന്നു,
സാമ്രാജ്യത്വംകെട്ടിയചങ്ങല-
യണിയുംഞങ്ങളെയും.

കപ്പലിലു്വന്നൊരു സാമ്രാജ്യത്വം
വാരിയെറിഞ്ഞൊരു മുത്തും,
പവിഴവുമെല്ലാം ചെപ്പിലൊതുക്കി-
പ്പറന്നുനിങ്ങളകന്നു.

കണു്ടില്ലാരും ദില്ലീഗേറ്റുകളു്
കത്തിക്കാളിയതും,
ജാംഷഡു്പൂരിലെയുരുക്കുചൂളകളു്
കരിഞ്ഞൊതുങ്ങിയതും.

ഈദി൯ചോരമണക്കുംമണലു്പ്പു-
റങ്ങളു,മലിഗാറും
-പതഞ്ഞു പൊങ്ങുന്നോ൪മ്മയിലവരുടെ-
യന്ത്യനമസു്ക്കാരം.

തിരിഞ്ഞുനോക്കുക ചരിത്രമെഴുതിയ
ചെങ്കലു്ച്ചുവരുകളിലു്,
സുവ൪ണ്ണസിംഹാസനങ്ങളല്ല,
-ശവക്കുഴി കാക്കുന്നു.

ആറു്

ഞങ്ങളു്ചോരവാറ്റിനനയു്ക്കും
പഴനിലമൊരുനാളിലു്,
സ്വന്തമാകുമെന്നുപറഞ്ഞവ-
രെവിടെപ്പോയീനി?

ഞങ്ങളു്വയലോരങ്ങളിലെങ്ങും
വെള്ളപ്പ്രാവുകളു്ത൯,
മാനിഷാദമന്ത്രംകേളു്ക്കാ൯
കാത്തുനിന്നീനി.

തടവറകളു്നൂറായിരങ്ങളി
ലൊഴുകുംചുടുചോര,
പുഴകളു്തീ൪ക്കേ പുറത്തുനി൯റ്റെ
പാട്ടുംകേട്ടീനി.

ഭയന്നുപോയൊരുതലമുറ ശ്വാസം-
വിടാ൯ ഭയക്കുന്നു,
പടുത്തുയ൪ത്തുവതെങ്ങനെയവ൪ക്കു
പാ൪ക്കാനൊരുരാഷ്ട്രം?

ഏഴു്

നീലനിലാവും തിങ്കളു്ക്കലയും
മുഖംമിനുക്കുമ്പോളു്,
നിശ്ചലമാകും കുളത്തിലാരോ
കല്ലുകളെറിയുന്നു.

തൊടികളിലന്തിത്തിരികളു്തെളിയു്ക്കും
ഗ്രാമപ്പുളകങ്ങളു്,
-നിങ്ങളു്നിങ്ങടെ നീലക്കണ്ണാ-
ലവരെത്തഴുകല്ലേ.

കത്തുന്നണയാ,തരുണോജ്ജ്വലമൊരു
വസന്തകാലത്തി൯
പ്രതീക്ഷ;യാളിക്കത്തുന്നങ്ങി-
ങ്ങഗ്നിസു്ഫുലിംഗങ്ങളു്.

പടരുംപുതിയപ്രകാശകരങ്ങളു്
പരത്തുംചോരച്ചൂരി൯,
ശക്തിനുക൪ന്നീ നിദ്രകുടഞ്ഞെഴു-
നേലു്ക്കുകവേഗം നിങ്ങളു്.

തൂലികചൂടിയ കൈകളിലെല്ലാം
പടവാളേന്തുക നിങ്ങളു്,
ശക്തമൊരായുധമത്രേ ജീവിത-
മേന്തുകവാളായു്ക്കൈയ്യിലു്.

ജഢത്വഭാരംപേറിയ ജീവിക-
ളൊന്നൊന്നായെല്ലാം,
മണ്ണടിഞ്ഞപ്പോഴും മനുഷ്യ-
നമരത്വംനലു്കാ൯,

മഞ്ഞിലു് മഴയിലു് പ്രചണ്ഡമാരുത-
നലറുംപ്രളയത്തിലു്,
അന്യംവരാതെയോരോതലമുറ
കടന്നുകൈമാറി,

കൈയ്യിലു്ക്കിട്ടിയജീവിതമായുധ-
മാക്കിയൊരുങ്ങീനോ;
കരളിലുറച്ച കിനാവിലുരച്ചതു
മൂ൪ച്ചവരുത്തീനോ.

മഞ്ഞിനെവെട്ടാനല്ലീവാളു്,
വരിവണു്ടിനെയോങ്ങാനല്ല,
സാമ്രാജ്യത്വം കെട്ടിയുയ൪ത്തിയ
കോട്ടകളു്തട്ടിനിരത്താ൯.

നമ്മുടെമുന്നിലുയ൪ന്നുവരുന്നൊ-
രിരുട്ടി൯കോട്ടകളാകെ,
ആഞ്ഞുതക൪ത്തീ നാടി൯മോചന-
മാരംഭിക്കാറായി.

അണിയണിയായുയരട്ടെനിരന്നീ-
യാസാദി൯പുതുമന്ത്രം:
“ആയിരമായുധമല്ലാ വേണു്ടതൊ-
രായിരമാളുകളു്വേണം.

ഒന്നിച്ചൊരുമിച്ചലറിയടുത്തൊരു
വ൯തിരയായു് നാംചെന്നാലു്,
കാലത്തി൯റ്റെ മണലു്ത്തട്ടുകളിലു്
ഞാഞ്ഞൂലു്മണ്ണിലൊളിക്കും.

ഒരുചെറുകാറ്റായു് നമ്മളുയ൪ന്നൊരു
വ൯കാറ്റായു്ച്ചെന്നാലോ,
സംസു്ക്കാരത്തിരുമുറ്റമഴുക്കും
കരിയിലവിണ്ണിലൊളിക്കും.

ഒരുചുടുകാറ്റായുയരുക നമ്മളു്
കരിയിലക്കാടിനുചുറ്റും,
ഒരുവ൯തിരയായു്പ്പടരുകനമ്മള്
കളിമണു്തുരുത്തിനുചുറ്റും.”


(കാലം ജാലക വാതിലിലു് എന്ന ഗ്രന്ഥം ഇവിടെ അവസാനിക്കുന്നു)


Written in: 1984
First Published: 1999
E-Book Published: 2018





കുറിപ്പു്:


സ്ഥാനമാനങ്ങളു്ക്കും അക്കാദമിക്കു് പദവികളു്ക്കും പണത്തിനുംവേണു്ടി ജനങ്ങളെയും സാമൂഹ്യപ്രസ്ഥാനങ്ങളെയും പ്രതിബദ്ധതയെയും സ്വന്തം വള൪ച്ചയു്ക്കുപയോഗിക്കുകയും എന്നിട്ടു് ഒറ്റരാത്രികൊണു്ടു് കൈയ്യൊഴിയുകയുംചെയു്ത കേരളത്തിലെ സാഹിത്യകാര൯മാരെയും കവികളെയും അഭിസംബോധനചെയ്യുന്നതാണു് 1981ലു് രചിക്കപ്പെട്ട ഈ കവിത- അവരെമാത്രം അഭിസംബോധനചെയ്യുന്നതു്. - എഡിറ്റ൪.


Dear Reader, We will soon release an audio recording of this full poem as a video in our Bloom Books Channel on YouTube. Visit us here: http://www.youtube.com/user/bloombooks/videos




'കാലം ജാലക വാതിലി'ലി൯റ്റെ പ്രകാശനം 1999ലു്' എന്ന ഒരു ലേഖനം 2013 സെപു്തംബ൪ 6നു് സഹ്യാദ്രി മലയാളത്തിലു് പ്രസിദ്ധീകരിച്ചിട്ടുണു്ടു്. ഈ കവിതാ പുസു്തകത്തി൯റ്റെ പൂ൪ണ്ണമായ പ്രസിദ്ധീകരണ ചരിത്രം അവിടെ വായിക്കാം. താഴെപ്പറയുന്ന ഭാഗങ്ങളാണു് ആ ദീ൪ഘലേഖനത്തിലുള്ളതു്.
 

1. പ്രസാധകക്കുറിപ്പു്
2. മലയാള പുസു്തക പ്രസിദ്ധീകരണ രംഗത്തു് ഒരു വഴിത്തിരിവു്
3. താഴെപ്പറയുന്ന പ്രത്യേകതകളു്കൊണു്ടു് 'കാലം ജാലക വാതിലിലു്' എന്ന കൃതിയുടെ പ്രകാശനം ശ്രദ്ധേയമായി
4. കാലം ജാലക വാതിലിലു് യാത്രതുടരുന്നു……..
5. മലയാള മനോരമ വാ൪ത്ത 1999 ഫെബ്രുവരി 12 വെള്ളി
6. മറ്റു വാ൪ത്തകളു്
7. കാലം ജാലക വാതിലി൯റ്റെ പ്രകാശനസമയത്തു് അനൗണു്സുചെയു്തിരുന്ന മറ്റു പുസു്തകങ്ങളു്
 

ഈ കൃതിയുടെ പുസു്തകരൂപത്തിലു് ഉളു്പ്പെട്ടിട്ടുള്ള മുഖവുരയും, കൂടാതെ അഡ്വക്കേറ്റു്. അമുന്തുരുത്തിമഠം ജയകുമാറെഴുതിയ രസകരമായ, അതോടൊപ്പം വിവാദപരവുമായ, 'കാലം ജാലക വാതിലിലി൯റ്റെ പ്രസിദ്ധീകരണ ഓ൪മ്മക്കുറിപ്പുക'ളും സഹ്യാദ്രി മലയാളത്തിലു് പുറകേ പ്രസിദ്ധീകരിക്കുന്നതാണു്- എഡിറ്റ൪.

This article by Adv. Amunthuruthi Madtam Jayakumar has already been published in Sahyadri Malayalam, which can be read at http://sahyadrimalayalam.blogspot.com/2018/07/089.html  


Kaalam Jaalaka Vaathilil 2nd Edition Cover


Kaalam Jaalaka Vaathilil 1st Edition Cover Front



Kaalam Jaalaka Vaathilil 1st Edition Cover Back

No comments:

Post a Comment